Saturday 15 September 2012

നവംബര്‍ 15


2010 നവംബര്‍ 15
മണി നാല് കഴിഞ്ഞു ..നീലിമ കാത്തിരിക്കുകയാണ് വിശ്വത്തിന്റെ വരവും കാത്ത് .. ഇന്ന് ഷോപ്പിങ്ങിന് പോകാന്‍ നേരത്തെ എത്താം എന്ന് വാക്ക് പറഞ്ഞു പോയതാണ് വിശ്വം .. അയാള്‍ വരില്ല എന്ന് അവള്‍ക്കു ഉറപ്പായിരുന്നു ..എങ്കിലും ഇന്ന് .. അവരുടെ ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ അയാള്‍ വാക്ക് പാലിക്കും എന്നവള്‍ കരുതി .. ജീവിതം തുടങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ തികയുന്ന ഈ ദിവസം എങ്കിലും അദ്ദേഹത്തിനു തിരക്കുകളില്‍ നിന്ന് ഒന്ന് ഒഴിയാമായിരുന്നു ...

നീലിമയുടെ ഫോണ്‍ ഒന്ന് ചിലച്ചു ... ഒരു മെസ്സേജ്

“സോറി ഡാ ഒരു അര്‍ജന്റ് പോസ്റ്റ്‌മോര്‍ട്ടം ..ഞാന്‍ എത്താന്‍ വൈകും, നീ കഴിച്ചു കിടന്നോളൂ  “

“ദൈവമേ, ഒരു പോലിസ്‌ സര്‍ജന്റെ ഭാര്യ ആയപ്പോള്‍ ഒരുപാട് സന്തോഷിച്ചവളാ ഞാന്‍ .. എന്റെ വിധി ഇങ്ങനെ ആയല്ലോ “

ഒരുക്കി വച്ചിരുന്ന വിഭവങ്ങള്‍ എല്ലാം എടുത്തു ഫ്രിഡ്ജില്‍ വച്ച് നീലിമ ഉറങ്ങാന്‍ കിടന്നു ..
പന്ത്രണ്ടു വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാത്തതില്‍ അവള്‍ ഇന്ന് വല്ലാതെ ദുഖിച്ചു ... ആ ഒറ്റപ്പെടല്‍ അവളെ വല്ലാതെ വേദനിപ്പിച്ചു ..

പെട്ടന്ന് കാളിംഗ് ബെല്‍ മുഴങ്ങി ... 

“ഓഹോ എന്നെ പറ്റിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാ ദുഷ്ട്ടന്‍ ..ഇപ്പൊ ശരിയാക്കിത്തരാം “

അവള്‍ സ്വീകരണ മുറിയിലേക്ക് ഓടി വാതില്‍ തുറന്നു

“ആഹ് “

എന്തോ കണ്ടു പേടിച്ചു പിന്നിലെക്കാഞ്ഞു

വാതിലില്‍ അതാ ഒരു പ്രാകൃത രൂപം ..താടിയും മുടിയും നീട്ടി വളര്‍ത്തിയ ..ഭ്രാന്തന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ .. അയാള്‍ വെളിച്ചത്തിലേക്ക് കടന്നു വന്നു ..

ആ മുഖത്തെക്കവല്‍ ഒന്ന് സൂക്ഷിച്ചു നോക്കി .. നിലവിളിക്കാന്‍ തുടങ്ങുന്നതിനും മുന്നേ .. മൂര്‍ച്ചയേറിയ ആയുധം അവളുടെ ശബ്ദ നാളം തകര്‍ത്തു .. കഴുത്തില്‍ നിന്നും രക്തം പ്രവഹിച്ചു .. ആ രക്തം കൈക്കുമ്പിളില്‍ എടുത്തു അയാള്‍ സ്വന്തം ശിരസ്സിലേക്ക് ഒഴിച്ചു .. നിലത്ത് വീണു പിടഞ്ഞു പിടഞ്ഞു ...നീലിമ യാത്രയായി ... ഒരിക്കലും മരണമില്ലാത്ത ലോകത്തേക്ക് ...

                                      **********************************

കോടതിയില്‍ വാദം നടക്കുന്നു .. പ്രതി , സ്വയം പോലീസിനു കീഴടങ്ങിയ ജീവന്‍ .. കാഴ്ചയില്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നുന്ന ഒരു മനുഷ്യന്‍ ...നാല്പ്പതിനടുത്തു പ്രായം തോന്നും ...  പ്രതി കുറ്റ സമ്മതം നടത്തിയതിനാല്‍ കൂടുതല്‍ ആര്‍ഗ്യുമെന്റ്സ് ഒന്നും തന്നെ ഇല്ല ... പക്ഷെ പത്തു വര്‍ഷക്കാലം മാനസിക രോഗാശുപത്ത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു എന്ന ആനുകൂല്യം അയാള്‍ക്ക് ലഭിച്ചു എങ്കിലും .. ആ ആനുകൂല്യം അയാള്‍ നിഷേധിച്ചു ...പൂര്‍ണ്ണ ബോധത്തോടെ തന്നെയാണ് താന്‍ ആ കൊലപാതകം ചെയ്തത് എന്നും .. ലഭിക്കാവുന്ന പരമാവധി ശിക്ഷ തനിക്ക് നല്‍കണം എന്നും അല്ലങ്കില്‍ പുറത്തിറങ്ങുന്ന അന്ന് മറ്റൊരു കൊലപാതകം കൂടി താന്‍ ചെയ്യുമെന്നും അയാള്‍ കോടതിയില്‍ കരഞ്ഞു പറഞ്ഞു ..ഒടുവില്‍ അന്തിമ വിധി വന്നു ... നീതി പീഠത്തിന്റെ പരമാവധി ശിക്ഷ ...മരണം വരെ തൂക്കിലേറ്റാന്‍ വിധിയായി ...
    
                                 ****************************************

2011 നവംബര്‍ 15 ..

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സിംഗിള്‍ സെല്‍ ..മരണ ശിക്ഷ വിധിച്ചവര്‍ക്ക് മാത്രമുള്ള സ്പെഷ്യല്‍ സെല്‍ ...

ക്ഷുരകന്‍ എത്തി ... പാറിപ്പറന്ന അയാളുടെ മുടിയും നീണ്ടു വളര്‍ന്ന അയാളുടെ താടി രോമങ്ങളും വെട്ടിയൊതുക്കി ..
വാര്‍ഡന്‍ വന്നു ..അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചു ..
“ഉണ്ട് സാര്‍  ... ഒരു ആഗ്രഹം ഉണ്ട് ... മരിക്കുമ്പോള്‍ എനിക്കൊരു വേഷം വേണം .. വിവാഹ ദിവസം വരന്‍ ഇടുന്ന ഒരു മുണ്ടും ഷര്‍ട്ടും ...അത് മാത്രം മതി ...”
“ഓക്കേ ജീവന്‍ താങ്കളുടെ ആഗ്രഹം ഞാന്‍ സാധിച്ചു തരാം  ...”
വാര്‍ഡന്‍ പോയി അല്പ്പനേരത്തിനുള്ളില്‍ പറഞ്ഞ ഡ്രസ്സുമായി വന്നു ..ജീവന്‍ അത് ധരിച്ചു ... ഇപ്പോള്‍ അയാളെക്കണ്ടാല്‍ ഒരു ഭ്രാന്തന്‍ എന്ന് തോന്നില്ല ..ഒരു നല്ല കുടുംബത്തില്‍ ജനിച്ച ഒരു ചെറുപ്പക്കാരന്‍ ...

സമയം  10.10 PM... രാത്രി 12.00 മണിക്ക് ശിക്ഷ നടപ്പിലാകും
ഡോക്ടര്‍ എത്തി .. ആരോഗ്യപരമായി പ്രതി ഫിറ്റ്‌ ആണെന്ന് സര്‍ട്ടിഫൈ ചെയ്യണം ..
ബ്ലഡ്‌ പ്രഷറും മറ്റും നോക്കി എല്ലാം നോര്‍മല്‍ എന്ന് രേഖപ്പെടുത്തി ..
ശേഷം ഒരു ഇന്‍ജെക്ഷന്‍ .. കൊടുത്തു .. പോകാന്‍ ഒരുങ്ങവെ ജീവന്‍ ഡോക്ടറെ വിളിച്ചു..

“ഡോക്ടര്‍ വിശ്വം ജെസ്റ്റ്‌ എ മിനിറ്റ്‌ “

അയാള്‍ ഇപ്പോള്‍ ശരിക്കും ഞെട്ടി ..തിരിഞ്ഞു നോക്കി .. ഈ ഭ്രാന്തനു തന്നെ മനസ്സിലായോ ?

“വിശ്വം എനിക്ക് താങ്കളെ മനസ്സിലായി  ...നീലിമയുടെ ഭര്‍ത്താവ്‌ അല്ലേ .. എനിക്ക് ഒരു കാര്യം പറയാനുണ്ട് ... രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇത് പറയാന്‍ ഞാന്‍ ഉണ്ടാവില്ല .. കേള്‍ക്കാന്‍ ഉല്‍ല മനസ്സുണ്ടാവണം..”

വിശ്വം തിരിച്ചു വന്നു ജീവന്റെ മുന്നില്‍ ഇരുന്നു ...

“വിശ്വം നിങ്ങള്‍ എന്റെ സിരകളിലേക്ക് ഇന്‍ജെക്റ്റ്‌ ചെയ്തത് ഈ രണ്ടു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ എന്റെ ജീവന്‍ എടുക്കാന്‍ ഉള്ള ഒറ്റമൂലി ആണെന്ന് എനിക്കറിയാം ...മരിക്കാന്‍ എനിക്ക് ഭയമില്ല ... ഇതല്ലങ്കില്‍ തൂക്കുമരം മരണം അതുറപ്പാണ് ..ഈ നേരം പുലരുമ്പോള്‍ .. ബാക്കി എന്റെ ചേതനയറ്റ ശരീരം മാത്രമാവും ..എന്റെ മരണം അനായസമാക്കിയത്തിനു ഒരുപാട് നന്ദി “

വിശ്വം ആകെ അസ്വസ്ഥനായി 
ജീവന്‍ തുടര്‍ന്നു
“വിശ്വം, ഞാന്‍ എന്തിനാണ് നീലിമയെ കൊന്നത് എന്ന് തനിക്കറിയെണ്ടേ? അതറിയണം എങ്കില്‍ പന്ത്രണ്ടു വര്ഷം പിന്നിലേക്ക്‌ യാത്ര ചെയ്യണം ... ജീവിതത്തില്‍ ഒരു പെണ്ണ് വേണ്ട എന്ന് തീരുമാനിച്ച ഒരു വിദേശ മലയാളി ആയിരുന്നു ഞാന്‍ .. വീട്ടില്‍ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അവസാനം സമ്മതിക്കേണ്ടി വന്നു ..പോയി പെണ്ണിനെക്കണ്ടു... നീലിമ...”

ഇത്തവണ വിശ്വം ശരിക്കും ഞെട്ടി .. ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി
അതെ ജീവന്‍ .. ജീവന്‍ മേനോന്‍ .... വിശ്വത്തിന്റെ തൊണ്ടയില്‍ വെള്ളം പറ്റി .. നെറ്റിയില്‍ വിയര്‍പ്പ് കണങ്ങളുടെ എണ്ണം കൂടി .. വല്ലാതെ വിറച്ചു .. ബാക്കി കഥ ജീവന്‍ പറയാതെ തന്നെ അയാള്‍ക്കറിയാമായിരുന്നു ..ആ കഥയിലെ പ്രധാന കഥാപാത്രവും അയാള്‍ ആയിരുന്നു

ജീവന്‍ തുടര്‍നന്നു
“പെണ്ണിന്നെ കണ്ടപ്പോള്‍ തന്നെ വല്ലാതെ ഇഷ്ട്ടപ്പെട്ടു  ...  ഇടയ്ക്കു കിട്ടിയ നിമിഷങ്ങളില്‍ അവളോട്‌ ഇഷ്ട്ടമായോ എന്ന് ചോദിച്ചു ... സമ്മതമായി തലയോന്നനക്കി അവള്‍ ചിരിച്ചു ... എങ്കിലും വിവാഹം ഉറപ്പിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടിയുമായി ഒന്ന് സംസാരിക്കണം എന്ന് ഞാന്‍ ശഠിച്ചു .. രണ്ടു മണിക്കൂറിലേറെ  ഞങ്ങള്‍ സംസാരിച്ചു ..ഒരിക്കലും അവള്‍ പറഞ്ഞില്ല മറ്റൊരു ഇഷ്ട്ടത്തെപ്പറ്റി .. ജീവിതത്തിലെ മുപ്പതു വര്‍ഷങ്ങള്‍ ഒരു പെണ്ണിനും ഈ മനസ്സ് നല്‍കാതെ ഞാന്‍ സൂക്ഷിച്ചത് ...ഈ  ദേവതയെ സ്വന്തമാക്കാന്‍ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിച്ചു ... വിവാഹത്തലേന്ന് കൂട്ടുകാരുമൊത്ത് ഞാന്‍ പോയി ..അപ്പോഴും സന്തോഷവതിയായി ഞങ്ങളെ സ്വീകരിച്ചു അവള്‍ ... സന്തോഷത്തോടെ ഞങ്ങള്‍ പിരിഞ്ഞു .. നാളെ കാണാം എന്നാ ശുഭ പ്രതീക്ഷയോടെ... പക്ഷെ പിറ്റേന്ന് വിവാഹത്തിനായി എത്തിയ ഞാന്‍ അറിഞ്ഞ വാര്‍ത്ത ...എന്നെ ശരിക്കും ഞെട്ടിച്ചു ... വധുവിനെ കാണാനില്ല !!! ഒരു കത്തെഴുതി വച്ച് കാമുകനൊപ്പം അവള്‍ ഓടിപ്പോയത്രേ .. ഒരു സൂചന നല്‍കിയിരുന്നെങ്കില്‍ .. ഞാന്‍ ഒഴിഞ്ഞു മാറിയേനെ ... പക്ഷെ... എന്റെ മനസ്സിന്റെ നില കൈവിട്ടു പോയി ..പിന്നെ നീണ്ട പത്തു വര്ഷം  മനോരോഗ ആശുപത്രിയില്‍ ... കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ തേടി നടക്കുകയായിരുന്നു ആ മുഖം .. ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനവളെ കണ്ടു ... ഈ കൊലപാതകത്തിനു ഞാന്‍ ആ രാത്രി തന്നെ തിരഞ്ഞെടുത്തു ..എന്റെ ജീവിതം നശിച്ച അതെ ദിവസം .. നിങ്ങള്‍ ആദ്യരാത്രി ആഘോഷിച്ച അതെ രാത്രി ..എന്റെ തലയില്‍ വൈദുതി കയറിയ അതെ രാത്രി.... ഞാന്‍ കൊന്നു ..നീലിമയെ ... “

കണ്ണുകള്‍  ഇറൂക്കിയടച്ചിരിക്കുകയായിരുന്നു  വിശ്വം .. കഴുത്തില്‍ എന്തോ മുറുകുന്നത് പോലെ ഒരു തോന്നല്‍ പൊടുന്നനെ കണ്ണുകള്‍ തുറന്നു ...തന്റെ കഴുത്തില്‍ കിടന്ന സ്തെതസ്കോപ്പ് .. കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നു ജീവന്‍ ..
“അതെ ഇന്നും ഇതേ ദിവസം നിന്നെയും എന്റെ മുന്നില്‍ കൊണ്ട് വന്നു  ...സര്‍വ്വേശ്വരന്‍  ... നിന്റെ ഭാര്യയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് നീ നല്‍കുന്ന സമ്മാനം എന്റെ മരണം ... എനിക്കും ജയിക്കണ്ടേ? എവിടെയെങ്കിലും? ...ഞാന്‍ ജയിക്കുന്നു ..നമുക്കൊരുമിച്ചു പോകാം അവളുടെ അടുത്തേക്ക്‌...ഹഹഹഹാഹ “

വിശ്വം ഒന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.. കാലുകള്‍ പിടഞ്ഞ് ആ പിടച്ചില്‍ അവസാനിച്ചു ..ചേതനയറ്റ ആ ശരീരം താഴേക്കു വീണു .. ഒപ്പം ജീവനും ... മൂക്കില്‍ നിന്നും രക്തം പ്രവഹിക്കുന്നു ..ജീവന്‍ ... ആ ശരീരത്തിലെയും തുടിപ്പ് .. അവസാനിച്ചു .. ഓടി വന്ന നിയമ പാലകര്‍ക്ക് രണ്ടു മൃത ദേഹങ്ങള്‍ മാത്രം ബാക്കിയായി ..

ജീവിതം എന്ന സമസ്യയ്ക്ക് വിരാമമിട്ട് ..ജീവനും വിശ്വവും...

                                                        ***മയില്‍പ്പീലി*** 

3 comments:

  1. ഹൃദ്യമായ രചന..കഥാ സന്ദര്‍ഭങ്ങളെ സമര്‍ഥമായി കോര്‍ത്തിണക്കിയിട്ടുണ്ട്..അവതരണത്തിലും
    മികച്ച പക്വതയും പാകതയും കൈ വന്നിരിക്കുന്നു.എഴുത്തില്‍ കണ്ണേട്ടന്‍ ഒരുപാട് മുകളിലേക്ക് ഉയര്‍ന്നു
    കഴിഞ്ഞു.ഇതിന് മുന്നത്തെ പോസ്റ്റ്‌ വായിച്ചപ്പോഴേ അത് തോന്നിയതാണ്.അത് അടിവര ഇട്ട ഉറപ്പിക്കും പോലെ
    ഈ രചന..വിഷയത്തിനെക്കാള്‍ കഥയുടെ ക്രാഫ്റ്റ്,അവതരണം ഇവ ഔട്ട്‌ സ്ടാണ്ടിംഗ് ആയി നില്‍ക്കുന്നു.സൂപ്പര്‍..കലക്കി.

    ReplyDelete
    Replies
    1. താങ്ക്സ്‌ അമ്മൂട്ടാ

      Delete