Monday 10 September 2012

അര്‍ജുനന്‍ സാക്ഷി.....


ഞാന്‍ അര്‍ജുനന്‍ , ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് ഒരു നാഷണലൈസിഡ്  ബാങ്ക് ആയത് കൊണ്ട് വീട്ടില്‍നിന്നും കുറെ അകലയുള്ള ഒരു സ്ഥലത്താണ് ഇപ്പോള്‍ പോസ്റ്റിങ്ങ്‌ ..സുഖ ജീവിതം , ബാങ്കിനടുത്തുള്ളഒരു ചെറിയ വീട്ടില്‍ വാടകക്ക് താമസം ..

 

പ്രദീപ്‌ ...എന്റെ സഹ മുറിയന്‍ ..ഒരു സ്വകാര്യ പണമിടപാട്സ്ഥാപനത്തിലെ കളക്ഷന്‍ ബോയ്‌ .. എം ബി എ ബിരുദ ധാരി എങ്കിലും ജീവിക്കാന്‍വേണ്ടിയുള വേഷം കെട്ടല്‍ ..

 

ശ്രയ ... എന്റെ എല്ലാമെല്ലാമായ കൂട്ടുകാരി, സൌഹൃദത്തിനും പ്രണയത്തിനും അപ്പുറം ഒരാണിനും പെണ്ണിനും സ്നേഹിതരായി കഴിയാമെന്നു എന്നെപഠിപ്പിച്ച .. എന്റെ സ്വന്തം കൂട്ടുകാരി ...

 

ആ നാട്ടിലെ എല്ലാവര്ക്കും  എന്നെയും പ്രദീപിനെയും   ഇഷ്ടമായിരുന്നു. ഒരു പക്ഷെ അനാവശ്യ കാര്യങ്ങളില്‍ ഒന്നും ഞങ്ങള്‍ തലയിടാത്തത് കൊണ്ടാവാം..  ആ നാട്ടില്‍ ഞങ്ങള്‍ പൊതു സമ്മതരായിരുന്നു.  ... ജോലിക്ക്ശേഷം വീട്ടിലെത്തും, കുറെ നേരം നാട്ടുവര്‍ത്തമാനം.. അതിനു ശേഷം മുന്‍വശത്തുള്ള കണാരെട്ടന്റെ തട്ട് കടയില്‍ നിന്നും ഭക്ഷണം ...ശേഷം ഉറക്കം .. അതാണ്‌ ഞങ്ങളുടെ ദിനചര്യ... അവധി ദിവസങ്ങളില്‍ അവിടെയുള്ള വീടുകളില്‍ ഞങ്ങള്‍ പോകാറുണ്ട് ,സൌഹൃദംപങ്കു വെക്കാറുണ്ട് .. എന്നെക്കാളെറെ അവനോടാണ് എല്ലാവര്ക്കും പ്രിയം  ... ചടുലമായ സംസാരവും ആരെയും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വവും ഉണ്ടവന്... ...കുട്ടികള്‍ക്കാണ് അവനോട്  കൂടുതല്‍ ഇഷ്ട്ടം.. ഏതു സമയത്തും എവിടെയും കേറി ചെല്ലാനുള്ള സ്വാതന്ത്ര്യവും അവനുണ്ടായിരുന്നു..

 

അങ്ങനെ സന്തോഷമായി ജീവിക്കുന്നതിനിടയിലാണ് ഞങ്ങളുടെഅന്നദാതാവായ കണാരെട്ടന്റെ മകള്‍ ലക്ഷ്മിയുടെ തിരോധാനം ... രാത്രി ഉറങ്ങാന്‍ കിടന്നലക്ഷ്മിയെ രാവിലെ മുറിയില്‍ കാണാന്‍ ഇല്ല... കണാരെട്ടന്‍ ഓടി വന്നു എന്നോട് കാര്യംപറഞ്ഞു .. പ്രദീപ്‌ സ്ഥലത്തില്ല കമ്പനി ആവശ്യവുമായി അവന്‍ ദൂരെയെവിടയോപോയിരിക്കുന്നു .. ഞാന്‍ വണ്ടിയെടുത്തു കണാരെട്ടനെയും കൂട്ടി ആ നാട് മുഴുവന്‍ അരിച്ചു പെറുക്കി ... അവള്‍ പോകാന്‍ സാധ്യതയുള്ള എല്ലായിടവും അന്വേഷിച്ചു ...ഒരു തുമ്പും കിട്ടിയില്ല ... ഉച്ച കഴിഞ്ഞപ്പോള്‍ അവനും എത്തി ..പിന്നെ ഒന്നിച്ചായി അന്വേഷണം .. പക്ഷെ കാര്യമുണ്ടായിരുന്നില്ല ...ഒടുക്കം അവളുടെ കിടക്കയുടെ അടിയില്‍നിന്നും ഒരു കത്ത് കിട്ടി ... അവള്‍ സ്നേഹിക്കുന്ന ആരുടെയോ കൂടെ അവള്‍ പോകുന്നുഎന്നുള്ള കത്ത്.. അങ്ങനെ അന്വേഷണം അവിടെ നിര്‍ത്തി..

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നെയും രണ്ടു പെണ്‍കുട്ടികള്‍ കൂടി  ആ നാട്ടില്‍ നിന്നും അപ്രത്യക്ഷരായി. അവര്‍  എഴുതി വച്ച കത്തുകളില്‍  നിന്നും പ്രണയം  തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലായി..  അതോടെ ഗ്രാമത്തില്‍ അശാന്തി നിറഞ്ഞു.. ആളുകള്‍ കൂടുന്നിടത്ത് എല്ലാം ഇത് തന്നെ ആയിരുന്നു ചര്‍ച്ച വിഷയം..  .. നൊന്തു പെറ്റ മക്കള്‍ ഒരു രാത്രിയില്‍ ആരോടും പറയാതെ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോവുന്ന ദുര്‍വിധിക്ക് തന്റെ മകളും പാത്രമാവുമോ എന്നോര്‍ത്ത്   പെണ്‍കുട്ടികളുള്ള ഓരോ അച്ഛനമ്മമാരും   അങ്കലാപ്പിലായി.   ഊണും ഉറക്കവുമില്ലാതെ പെണ്മക്കള്‍ക്ക്‌ കാവലിരിക്കേണ്ട ഗതികേടിലായി അവര്‍.  ഓരോ ആളുകളെയും സമാധാനിപ്പിക്കാന്‍ ഞാനും പ്രദീപും ഓടി നടന്നു.  ഞങ്ങളുടെ  പ്രയത്ന ഫലമായി ആ ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ  രൂപപ്പെട്ടു..  ഇത് ഒരു യാദൃശ്ചിക സംഭവം ആണ് എന്നും.. ഇത് ഒരിക്കലും പതിവ് സംഭവമായി ഗ്രാമത്തിന്റെ സ്വൈര്യം നശിപ്പിക്കുന്ന അവസ്ഥയില്‍ എത്തില്ലന്നും ഞങ്ങള്‍ അവിടുത്തെ ഓരോ അച്ഛനമ്മമാരെയും ബോധ്യപ്പെടുത്തി.. പതുക്കെ പതുക്കെ  ഗ്രാമം പൂര്‍വസ്ഥിതിയിലായി.  ഗ്രാമത്തില്‍ സമാധാനം കൊണ്ട് വരാന്‍ എന്നെക്കാള്‍ ഏറെ പ്രവര്‍ത്തിച്ചത്  പ്രദീപ്‌ തന്നെയായിരുന്നു. എനിക്ക് എന്റെ കൂട്ടുകാരനെ  ഓര്‍ത്തു അഭിമാനം തോന്നി.  

ശമ്പളം കിട്ടിയ ദിവസമായിരുന്നു അന്ന് ....എല്ലാ മാസവും ശമ്പളംകിട്ടിയാല്‍ ഞാനും എന്റെ സുഹൃത്ത് സ്ടീഫനും കൂടി ടൌണിലുള്ള പഞ്ച നക്ഷത്ര ബാറില്‍ഒന്ന് പോകും  രണ്ടെണ്ണം വീശും , കുറെസംസാരിക്കും ...അത് എല്ലാ മാസവും നടക്കുന്നതാണ് ..പ്രദീപിനെ അതിനു കിട്ടാറില്ല... മദ്യപാനവും മറ്റും പാഴ്ചിലവ് ആണെന്നാണ്‌ അവന്റെ മതം.. പിന്നെ അവന്റെ ഒരുമാസത്തെ ശമ്പളം തന്നെ വേണ്ടി വരും അവിടുത്തെ ഒരു ബില്‍ സെറ്റില്‍ ചെയ്യാന്‍...അതാവും ഒരു പക്ഷെ അവന്‍ വരാത്തത് ... അന്ന് ഞാനും സ്ടീഫനും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോ കുറച്ചു ദൂരെയുള്ള ടേബിളില്‍ ഇരുന്നു മദ്യപിക്കുന്നവരേ വെറുതെഒന്ന് ശ്രദ്ധിച്ചു... ശ്രദ്ധിക്കാന്‍ ഒരു കാരണവും ഉണ്ട് ... അവരുടെ കൂടെ ഒരുമുപ്പത്തി അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുമുണ്ട് ... അവരും നന്നായിമദ്യപിക്കുന്നു.. ഞാന്‍ അവരെ ഒന്ന് ശ്രദ്ധിച്ചു ...വേറെ രണ്ടു ചെറുപ്പക്കാര്‍...വളരെ ഫ്രീക്ക്  ആയ രണ്ടു പയ്യന്മാര്‍ ..അവരുടെ മക്കളുടെ പ്രായമേ കാണൂ രണ്ടിനും... കൂടാതെ വേറെ ഒരാള്‍ അയാളുടെ മുഖംകാണുന്നില്ല... വെറുതെ വാഷ്‌ ബേസിന്‍ വരെ പോയി അയാളുടെ മുഖവും നുട്രലില്‍ ഒന്ന്നോക്കി ...ഞാന്‍ ഞെട്ടിപ്പോയി .. മദ്യപിച്ചു മദോന്മത്തനായ പ്രദീപ്‌ .. ആ സ്ത്രീയോടുള്ള അവന്റെ പെരുമാറ്റം കുറെ അതിര് കടന്നതും ആയിരുന്നു ...

എനിക്കെന്റെ കണ്ണുകളെത്തന്നെ വിശ്വസിക്കാന്‍ ആയില്ല...മദ്യമെന്നു കേട്ടാല്‍ കലി  തുള്ളുന്ന ഇവന് ഇങ്ങനെയും ഒരു മുഖമോ? ജോലി ആവശ്യത്തിനായി ബാംഗ്ലൂര്‍  വരെ പോകുന്നു എന്നാണല്ലോ രാവിലെ ഇവന്‍ പറഞ്ഞത് .. ഞാന്‍ ആ സ്ത്രീയെഒന്ന് നോക്കി ... എവിടെയോ കണ്ടിട്ടുണ്ട്... നല്ല പരിചയം തോന്നുന്നു , പക്ഷെ ആരാണെന്ന് മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല...ഞാന്‍ പെട്ടന്ന് തന്നെ ബില്‍സെറ്റില്‍ ചെയ്തു  സ്ടീഫനെയും  കൂട്ടി പുറത്തിറങ്ങി .. അവന്‍ അവന്റെവീട്ടിലേക്കും ഞാന്‍ റൂമിലെക്കും പോന്നു ...വരുന്ന വഴിയിലും കിടന്നപ്പോളും എല്ലാംഎന്റെ ചിന്ത അവനെയും ആ സ്ത്രീയെയും കുറിച്ചായിരുന്നു ... ആരാണവര്‍? അവനു അവരുമായി എന്ത് ബന്ധമാണ് ? കൊച്ചു പയ്യനല്ലേ അവന്‍ ഇത്രയും മുതിര്‍ന്ന സ്ത്രീയോട്..  ഛെ .എനിക്ക് ആദ്യമായി  അവനോടു വെറുപ്പും അവജ്ഞയും തോന്നി.. ..

മനസ്സൊന്നു ഡീവിയെട്ട് ചെയ്യാനായി ഞാന്‍ ടീവി ഓണ്‍ ചെയ്തു .. പെട്രോളിയം വില വര്‍ദ്ധനവിക്കുറിച്ചു.. ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ തല്ലുകൂടുന്നു .. വീണ്ടും വീണ്ടും ചാനലുകള്‍ മാറ്റി .. പെട്ടെന്നെന്തോ കണ്ണിലുടക്കി ഞാന്‍ പിന്നിലെ ചാനല്‍ ഒന്ന് നോക്കി ...അതാ ആ സ്ത്രീ... രണ്ടു വര്‍ഷം മുന്‍പ് നടന്ന പ്രമാദമായ ഒരു പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി           ഹേമാ നായര്‍ .... തെളിവില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ നിരുപാധികം മാപ്പ് കിട്ടിയതില്‍ സന്തോഷിക്കുന്ന ഹേമ ... ഇവരല്ലേ ഇന്ന് ബാറില്‍ അവനോടൊപ്പം ഉണ്ടായിരുന്നത് ? അവരുമായി ഇവനെന്താണ് ബന്ധം ... എനിക്കാകെ ഭ്രാന്ത്‌  പിടിച്ചു ... അപ്പൊ ഈ മൂന്നുപെണ്‍കുട്ടികളെ ഇവനാകുമോ ? ഈശ്വരാ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ... എങ്ങനെയോ ഉറങ്ങി

രാവിലെ കതകില്‍ മുട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. ചെന്ന് തുറന്നപ്പോള്‍ ശ്രയ കുറെ ദിവസമായി അവളെ കണ്ടിട്ട് .. അകത്ത് കയറി അവള്‍ തന്നെ ചായ ഉണ്ടാക്കി .. അവളോടീക്കാര്യം പറഞ്ഞാലോ ? ഏയ്‌ വേണ്ടാ കൃത്യമായി  അറിഞ്ഞ ശേഷം മതി... ഒരു പക്ഷെ ഞാന്‍ കരുതുന്നത് പോലെയല്ല കാര്യങ്ങള്‍ എങ്കിലോ... തല്‍ക്കാലം പറയണ്ടാ ..

അവള്‍ ചായ കൊണ്ട് വന്നപ്പോളെക്കും പ്രദീപ വന്നു ...

“ഹാ.. ശ്രയാ!!  നീ ഉണ്ടായിരുന്നോ ഇവിടെ? ഞാനില്ലത്തോണ്ട് രണ്ടാളും ഇവിടെ അങ്ങ് കൂടിയോ ?”

ഒപ്പം ഒരു വൃത്തികെട്ട  ചിരിയും .. അത് ശ്രയക്ക്‌ തീരെ ഇഷ്ട്ടമായില്ല...അവള്‍ അവനോടു ഷൌട്ട്  ചെയ്തു  .. ഇനി മേലില്‍ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ മേലില്‍ ഇവിടേയ്ക്ക് വരില്ലന്ന് അവള്‍ പറഞ്ഞു .. അവന്‍ സോറി പറഞ്ഞു ..

അപ്പോളെല്ലാം ഞാന്‍ അവനെ ശ്രദ്ധിക്കുകയായിരുന്നു ..തലേദിവസത്തെ പ്രകടനത്തിന്റെ ഒരു ക്ഷീണവും അവന്റെ മുഖത്തുണ്ടായിരുന്നില്ല.. ഞാനും ഭാവമാറ്റം ഒന്നും കാണിച്ചില്ല ..

പിറ്റേ ദിവസം മുതല്‍ അവനറിയാതെ ഞാന്‍ അവനെ പിന്‍ തുടര്‍ന്നു.. അവന്‍  എവിടെയൊക്കെ പോവുന്നു..  ആരെയൊക്കെ കാണുന്നു എന്നെല്ലാം .. . ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ആ ദിവസങ്ങളില്‍ എനിക്ക് കണ്ടെത്താനായത്.  .ആ നഗരത്തിലെ അനവധി  ക്രിമിനല്സും ആയും അവനു ബന്ധമുണ്ടെന്നു എനിക്ക് മനസ്സിലായി..  , ഒന്നെനിക്കുറപ്പായി ലക്ഷ്മിയുടേതടക്കം ആ മൂന്നുകുട്ടികളുടെയും തിരോധാനത്തിനു പിന്നില്‍ ഇവന്റെ കൈകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്... പക്ഷെ എങ്ങനെ ഞാനത് തെളിയിക്കും ... അവനെതിരെ ഒരു തെളിവുകളും എന്റെ പക്കലില്ല..ഞാന്‍ കണ്ട കാര്യങ്ങള്‍ അല്ലാതെ ഒന്നും.. ആരോട് പറഞ്ഞാലും ആരും അവിശ്വസിക്കില്ല അവനെ എന്നെനിക്കുറപ്പാണ്..

അന്ന് വൈകിട്ട് ഞാന്‍ അല്‍പ്പം മദ്യപിച്ചു .. റൂമിലേക്ക്‌ വന്നപ്പോള്‍  എന്റെ വീടിനു മുന്നില്‍ വലിയൊരു ജനക്കൂട്ടം .. എനിക്ക് ആശ്വാസമായി.. എല്ലാം അവര്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.. ഇനി അവനെ അവര്‍ തന്നെ കൈകാര്യം ചെയ്തോളും... മനസ്സിന്റെ ഭാരം ഒന്ന് കുറഞ്ഞത് പോലെ തോന്നി.. എനിക്ക് ദൈവത്തിനോട് നന്ദി പറയാന്‍ തോന്നി..  ഭഗവാനെ നീ എന്നെ രക്ഷിച്ചല്ലോ.. ഞാന്‍  പതുക്കെ അവിടേക്ക് നടന്നു.. പെട്ടന്ന് ജനകൂട്ടം ആക്രോശിച്ചു കൊണ്ട് എന്റെ നേരെ ചാടി വീണു.. അവരില്‍ നിന്ന് പലരും വിളിച്ചി പറയുണ്ടായിരുന്നു..

“വിടരുത് അവനെ.. ആ പട്ടിടെ മോനെ തല്ലികൊല്ലണം, ചതിയനാണ് അവന്‍.. ഇത്രയും കാലം ഈ ഗ്രാമത്തിനെ വഞ്ചിക്കുകയായിരുന്നു അവന്‍..” 

പിന്നെ എല്ലാരും കൂടി എന്നെ തല്ലാനും ഉപദ്രവിക്കാനും .. തുടങ്ങി.. അതില്‍ ഒരുത്തന്റെ അടി എന്റെ വയറിലാണ് കൊണ്ടത്.. “ഹമ്മേ” ഞാന്‍ കരഞ്ഞു പോയി.. എന്നെ അടിച്ചവനെ ഞാന്‍ ഒന്ന് നോക്കി .. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. അത് അവന്‍ ആയിരുന്നു .. എന്റെ പ്രിയപെട്ട കൂട്ടുകാരന്‍.. പ്രദീപ്‌.. അവന്റെ കൂടെ അവളും ഉണ്ട്.. ശ്രയ.. എന്റ...എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... പിന്നെ ഒന്നും ഓര്‍മ്മയില്ല... മുഖത്ത് ശക്തിയായി വെള്ളം വീണപ്പോളാണ് ഓര്‍മ്മ വന്നത്..  ശരീരത്തില്‍ പലയിടങ്ങളായി നീറ്റല്‍ തലയില്‍ നിന്നും ചോര ഒലിച്ചിറങ്ങി ധരിച്ചിരുന്ന ഡ്രസ്സില്‍ ചുവന്ന ചായം പടര്‍ത്തിയത് പോലെ ..

“നീഇത്ര ചീപ്പ് ആണെന്ന് ഞാന്‍ അറിഞ്ഞില്ല, എങ്ങനെ തോന്നിയടാ ഇതൊക്കെ ചെയ്തു കൂട്ടാന്‍?നിന്റെ സുഹൃത്തെന്ന് പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു ഛെ “    

ശ്രേയയുടെ ആക്രോശവും... തുപ്പലിന്റെ അവശിഷ്ട്ടങ്ങളും  മുഖത്തേക്ക്  വീണു... എന്റെ ഉള്ളം നീറി.. എങ്ങിനെ എന്റെ നിസഹായത ഞാന്‍ വെളിപ്പെടുത്തും... ഞാന്‍ ദൈവത്തിനോട് കേണു..

“ഭഗവാനെ എന്നെ രക്ഷിക്കു.. എന്റെ നിരപരാധിത്വം വെളിപ്പെടുത്താന്‍ എനിക്ക് ഒരു അവസരം ഉണ്ടാകി തരൂ ..”

പിന്നെയും അവള്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു..   ഒന്നെനിക്ക് മനസ്സിലായി ...അവന്‍ വളരെ വിദഗ്ദമായി എന്നെ കുടുക്കിയിരിക്കുന്നു ... അവന്റെ തെറ്റുകള്‍ അവന്‍ എന്റെ മേല്‍ ചുമത്തിയിരിക്കുന്നു... ഒരായിരം തെളിവുകളും അവന്റെ കയ്യിലുണ്ട് .. ഞാന്‍ ആകെ തളര്‍ന്നു പോയി  .. ഉടന്‍തന്നെ പോലിസ്‌ എത്തി എന്നെ കസ്റ്റഡിയില്‍ എടുത്തു ..

ചോദ്യം ചെയ്യുന്നതിടയില്‍ ഞാന്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാം ഇന്‍സ്പെക്റ്ററോടു പറഞ്ഞു.. ..ഇന്‍സ്പെക്ടര്‍ക്കു എന്റെ നിസഹായത മനസ്സിലായെന്നു തോന്നുന്നു ... പക്ഷെ അദ്ദേഹം അത് പുറത്തു കാണിച്ചില്ല പകരം, കൂടുതല്‍ അനേഷണം നടത്തുന്നത് വരെ എന്നെ കസ്റ്റഡിയില്‍ വക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.  തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കിടയില്‍  അയാള്‍ക്ക് സത്യം മനസ്സിലായി.. ..എന്നെ തെളിവെടുപ്പിനായി കൊണ്ട് പോവുന്നു എന്നാ വ്യാജേന ഇസ്ന്പെക്ടര്‍ എന്നെ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക് കൊണ്ട് പോയി.  എന്നെ കണ്ട നാട്ടുകാര്‍  പിന്നെയും അക്രമാസക്തരായി.. അവര്‍ എന്റെ നേര്‍ക്ക്‌ ആക്രോശം ചൊരിഞ്ഞു. ചില അമ്മമ്മാര്‍ അവരുടെ ചെരിപ്പുകള്‍ എന്റെ നേരെ എറിഞ്ഞു.... ആ ഉദ്യോഗസ്ഥന്‍ ശാന്തരാകാന്‍ നാട്ടുകാരോട് ആവശ്യപെട്ടു.. പിന്നീട് അവരെ സത്യം പറഞ്ഞു ബോധ്യപ്പെടുത്തി.. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ... ആര്‍ക്കും അത് വിശ്വസിക്കാനാവുന്നില്ലന്നു തോന്നി .. അപ്പോഴാണ്‌ അവന്‍ അങ്ങോട്ട്‌ വന്നത് എന്നിട്ട് ചോദിച്ചു ....

“ഹായ് സാര്‍, തെളിവെടുപ്പ് തുടങ്ങിയോ?”

“ഉം....കുറെ തെളിവുകള്‍ എടുക്കാനാടാ ഞാന്‍ വന്നത്”

പറഞ്ഞു തീര്‍ന്നതും അയാളുടെ ബാലിഷ്ട്ടമായ കാല്‍മുട്ടുകള്‍അവന്റെ നാഭിയിലേക്ക് പാഞ്ഞു ...

“ആഹ്”

ഒരു അലര്‍ച്ചയോടെ അവന്‍ ഓടാന്‍ ശ്രമിച്ചു ... അപ്പോഴേക്കും അവന്റെ മേല്‍ പിടി വീണിരുന്നു ... നാട്ടുകാര്‍ അവന്റെ നേരേ പാഞ്ഞടുത്തു.. ...

എന്റെ കണ്ണുകള്‍ അവര്‍ക്കിടയില്‍ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖത്തെ തേടുകയായിരുന്നു അപ്പോള്‍..  ഞാന്‍ കണ്ടു.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ.. എന്റെ നേര്‍ക്ക്‌ ഒന്ന് നോക്കാന്‍ പോലും   ശക്തിയില്ലാതെ പശ്ചാത്താപവിവശയായി അവസ്ഥയിലായിരുന്നു അവള്‍.. ഞാന്‍ അവളെ നോക്കി..  പക്ഷെ..ചുമരില്‍ മുഖമമര്‍ത്തി വിങ്ങുകയാണവള്‍.. ഓടി വന്നു എന്റെ കാല്‍ കീഴില്‍ കിടന്നു  പോട്ടിക്കരയണമെന്നു തോന്നുന്നുണ്ടാവണം അവള്‍ക്കിപ്പോ.. എന്നോട് ക്ഷമ ചോദിക്കണം എന്നുണ്ടാവാം. പക്ഷെ അതിനവള്‍ക്കാവുന്നില്ലന്നു തോന്നുന്നു അത് കൊണ്ടാവാം ഒരു പക്ഷെ അവള്‍ തേങ്ങി തേങ്ങി കരയുന്നത്..

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.. ആമ്പല്‍ പൂവിതളിന്മേല്‍ മഞ്ഞു തുള്ളി വീണത് പോല്‍..നീ എന്റെ മനസ്സില്‍ കുളിര്‍ കോരിയിട്ടിരിക്കുന്നു . ..നിന്നെ കണ്ടത് മുതല്‍ ഞാന്‍ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കു എത്തിയിരിക്കുന്നു...”

അപ്പോള്‍  ഒരു കുളിര്‍ തെന്നല്‍ പ്രകൃതിയോടു കിന്നാരം പറഞ്ഞു എന്നെ തലോടി കൊണ്ട് കടന്നു പോയി.. എനിക്ക് മനസ്സിലായി അവള്‍ തന്ന സൌഹൃദത്തിന്റെ സൌകുമാര്യം. 

സത്യം.. 

" സൌഹൃദമേ  നീ ആത്മാവിന്റെ സംഗീതമാണ് "

6 comments:

  1. എന്റമ്മേ ഇതൊക്കെ എപ്പോള്‍ എഴുതി ...നന്നായിട്ടുണ്ട് .....ആശംസകള്‍ മുത്തെ

    ReplyDelete
    Replies
    1. താങ്ക്യൂ മുത്തെ .. :)

      Delete
  2. "സൌഹൃദമേ നീ ആത്മാവിന്റെ സംഗീതമാണ്"..... നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. താങ്ക്യൂ മുത്തെ .. :)

      Delete
  3. നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. താങ്ക്യൂ മുത്തെ .. :)

      Delete